വരാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾക്കായി വിപ്ലവകരമായ നിയമപരിഷ്കാരങ്ങളുമായി ഫിഫ. കളിക്കളത്തിലെ അച്ചടക്കമില്ലായ്മയും വംശീയ അധിക്ഷേപങ്ങളും തടയുന്നതിന്റെ ഭാഗമായിട്ടാണ് ഈ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്.
പ്രധാന നിയമമാറ്റങ്ങൾ:
- റെഡ് കാർഡ്: മൈതാനത്ത് തർക്കങ്ങൾക്കിടയിലോ അല്ലാതെയോ വായ മൂടിപ്പിടിച്ച് സംസാരിക്കുന്ന കളിക്കാർക്ക് ഇനി റഫറി നേരിട്ട് ചുവപ്പ് കാർഡ് നൽകും. ലിപ് റീഡിംഗിലൂടെയോ വാർ (VAR) പരിശോധനയിലൂടെയോ കണ്ടെത്താനാകാത്ത വംശീയ അധിക്ഷേപങ്ങൾ തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
- മഞ്ഞക്കാർഡ് നിയമത്തിൽ ഇളവ്: ഫുട്ബോൾ ലോകകപ്പ് വേദിയിൽ സൂപ്പർ താരങ്ങൾ സെമി ഫൈനലിലും ഫൈനലിലും പുറത്തിരിക്കേണ്ടി വരുന്നത് ഒഴിവാക്കാൻ മഞ്ഞക്കാർഡ് നിയമത്തിൽ ഫിഫ ഇളവ് നൽകി. ഗ്രൂപ്പ് ഘട്ടത്തിന് ശേഷവും ക്വാർട്ടർ ഫൈനലിന് ശേഷവും നിലവിലുള്ള മഞ്ഞക്കാർഡുകൾ റദ്ദാക്കും.
- സമയക്രമം: സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെടുന്ന താരം 10 സെക്കൻഡിനുള്ളിൽ ഗ്രൗണ്ട് വിട്ടില്ലെങ്കിൽ ആ ടീം ഒരു മിനിറ്റ് സമയം 10 പേരുമായി കളിക്കേണ്ടി വരും. ത്രോ-ഇന്നുകൾക്കും ഗോൾ കിക്കുകൾക്കും ഇനി വിഷ്വൽ കൗണ്ട് ഡൗൺ ഏർപ്പെടുത്തും.
- മൈതാനം വിടൽ: റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് മൈതാനം വിടുന്നവർക്കും ഇനി നേരിട്ട് ചുവപ്പ് കാർഡ് ലഭിക്കും.
അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന ഇത്തവണത്തെ ഫുട്ബോൾ ലോകകപ്പ് മത്സരങ്ങളിൽ ഈ മാറ്റങ്ങൾ സുതാര്യത ഉറപ്പുവരുത്താൻ സഹായിക്കുമെന്ന് ഫിഫ വ്യക്തമാക്കി. READ MOREhttps://periya.in/bangal-election-mamatha/









Leave a Reply